Saturday, 7 June 2014

കുമ്പസാരം..

കുമ്പസാരം..

മഴതൂറ്റിയാല്‍ തുള്ളിപോലും പുറതേക്ക് ഒഴുകാത്ത പഴകി പൊളിഞ്ഞമച്ചായിരുന്നു തറവാടിന്‍റേത്,ചോര്‍ന്നുവീഴുന്ന തുള്ളികള്‍ വീട്ടിലുള്ള ചെമ്പും,ഉരുളിയും,കിണ്ടിയും,കിണ്ണവും എന്തിനു കോളാമ്പിയും പോരാതെ കവിഞ്ഞുതുടങ്ങിയിട്ടു കലമേറെയായി മേല്‍ക്കൂര സമ്മാനിച്ച നിദ്രാവിഹീനരാത്രികളുടെ കിടുകിടുപ്പിന് അങ്ങനെ വിരാമമിടാന്‍ ഒരവധിക്കാലത്ത് ഞാന്‍ തിരുമാനിച്ചു.

പുതിയവീട്..

അസ്തിയ്ക്കും അപ്പുറത്തുള്ള ആഗ്രഹമാണ്, ഉള്ളതും സംഘടിപ്പിച്ചും,കടംവാങ്ങിയും പദധതി തയ്യാറാക്കി,അടുത്തുള്ള കരാറുകാരനെ ഏല്‍പിച്ചു ചുറ്റുവട്ടമുള്ള കുറെ തൊഴിലാളികള്‍ക്കു ജോലിനല്കാനും നിര്‍ദേശിച്ചു നമ്മളാല്‍ കഴിയുന്ന ചെറിയ സഹായം. 

ഒരു തിങ്കളാഴ്ച മൂത്താചാരി കൊച്ച് സ്ഥാനംഉറപ്പിച്ച് ദര്‍ശനംചൊല്ലി-
മൂത്താശാരികൊച്ച് പ്രദേശത്തെ അറിയപ്പെടുന്ന തക്ഷകനാണ്, തച്ചുശാസ്ത്രവും,വാസ്തുവുംപിടിപ്പുള്ള ഗണിതങ്ങളെ അനുഭവത്തില്‍ ഉറപ്പിച്ച പെരുന്തച്ചനാണ്..
അദേഹം കാട്ടിയപടി- കറയുള്ള പ്ലാവിന്‍കൊമ്പ് വെട്ടി കുറ്റിയടിച്ചു, മണലിറക്കി, മരത്തിന്‍റ അനുവാദംവാങ്ങി മഴുകൊത്തി,ആസ്ഥിവാരവുംതോണ്ടി അടിസ്ഥാനശിലയിടാന്‍ നേരവും നോക്കി..

മൂലക്കല്ല് ഇടുന്നതിന്‍റ രണ്ടുനാള്‍മുന്‍പ് ശ്രെവണശേഷി തീരെകുറഞ്ഞ മൂത്താശാരികൊച്ച് ആഗൃംകാട്ടി പറഞ്ഞു,

“കല്ലിനടിയില്‍ നമുക്ക്പൂശിയ ചെറിയൊരു കുരിശുവയ്ക്കണം ങ്ങും”

ശരി,ആയികോട്ടെ..

ഞാന്‍ മുനൂറുരൂപയ്ക്കു പൂശിയ സ്വര്‍ണനിറമുള്ള ചെറിയൊരു കുരിശുവാങ്ങി കണ്ണില്‍കണ്ട മേലേതറയില്‍ ജൂവലറിയുടെ ഡപ്പയില്‍ വച്ച് കല്ലിടീല്‍ ചടങ്ങില്‍ പാതിരിയ്ക്കു കൈമാറി..അങ്ങനെ പൂശിയ കുരിശിനുമുകളില്‍  അധാരശിലയുറപ്പിച്ച് ഒരുവരി കല്ല്‌പാകി ചടങ്ങ് അവസാനിപ്പിച്ച് എല്ലാരും പിരിഞ്ഞു.

അടുത്തദിവസം പുലരിയില്‍ കണ്ടകാഴ്ച എന്‍റ നെഞ്ചുതകര്‍ത്തു!...
പൊളിച്ചിളക്കിയ മൂലകല്ലും ചിതറിയമട്ടിയും!,... നോക്കി പലരും,പലതും പറഞ്ഞു ഞാന്‍ പലമൊഴികള്‍ക്ക് ചെവികൊടുത്തില്ല,പണിതീര്‍ത്തു കയറിതാമസിച്ചു..

തീര്‍ന്നില്ല...

പത്തുവര്‍ഷത്തിശേഷം ഇരുണ്ടമുറിയില്‍ പല്ലുകൊഴിഞ്ഞ്,അവശനായ ഒരു പരിചിതന്‍ കുഴഞ്ഞധ്വനിയില്‍ എന്‍റ കൈരണ്ടുംകൂട്ടിപിടിച്ചു ചെയ്തുപോയ കൊടുംഅപരാധം ഏറ്റുചൊല്ലി വിതുമ്പി...

“പൊറുക്കണം ഞാനായിരുന്നു ആ കല്ലിളക്കിയത്”

ഞാന്‍ അറിഞ്ഞതുപോലെ ചിരിച്ചു...


   

Wednesday, 4 June 2014

ആരോട് പറയാന്‍...

മഷിയിട്ടു നോക്കിയാല്‍ കിട്ടുമോ?...

ജനങ്ങള്‍ക്കുവേണ്ടി ദീര്‍ഘവീക്ഷണത്തോടെ,അസൂത്രിതമായി, ശാസ്ത്രീയമായിപഠിച്ച്,നിഷ്പക്ഷമായി,ത്യാഗമനസ്സോടെ,സംശുദ്ധമായി സര്‍വ്വോപരി ഇഛാശക്തിയില്‍ പൊതുപ്രവര്‍ത്തനം ചെയ്യുന്നവരെ..


ഏതെങ്കിലുമൊരു രാഷ്ട്രീയപ്രസ്ഥാനത്തില്‍ നാലുമുദ്രാവാക്യമോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടു ഒരു പൊതുവേദിയില്‍ പങ്കെടുത്തതിന്‍റ ചിത്രമോ മാനദണ്ണംമാക്കി ജനപ്രതിനിധിയായി ഉത്തരവാദിത്യം ഏല്‍പ്പിച്ചാല്‍..
റേഷന്‍കാര്‍ഡിനോ,കോഴിവിതരണത്തിനോ,കൃഷിക്കുള്ള മോട്ടോര്‍പമ്പിനോ ചെറിയ ശുപാര്‍ശയുംനല്‍കി,കൂടികാഴ്ചയില്‍ വിടര്‍ന്നചിരിസൃഷ്ടിച്ച് മൂക്കില്ലാവാര്‍ഡില്‍ വിലസാം എന്നല്ലാതെ!..പൊതുവായി വല്ലവല്‍ക്കരണവും പ്രതീക്ഷിച്ചാല്‍,ആഗ്രഹിച്ചവനെ ചങ്ങലക്കിടുന്നതാവും ധാഷ്ട്ര്യകേരളത്തിനുചിതം!..

ചിതറിയ വാകപ്പൂക്കളില്‍ ..

ജിമിക്കി..

ജിമിക്കി ഒരു അനുഭവമാണ്..
സ്നേഹത്തിന്‍റെ,സൗഹൃദത്തിന്‍റെ,വേര്‍പിരിയലിന്‍റെ സുഖമുള്ളനോവ്‌ സമ്മാനിച്ച അനുഭവം...

പലപ്പോഴും നഷ്ട്ടപ്പെട്ടുകഴിയുമ്പോഴാണ് നാം തിരിച്ചറിയുന്നത് നഷ്ടമായതിന്‍റെ മൂലൃം അപ്പൊഴേയ്ക്കും തിരിച്ചെടുക്കാന്‍ കഴിയാതെ കാലം പോയ്പോയിരിക്കും..ഈ അനുഭവത്തില്‍ പിന്നീടു ഞാന്‍ ചിന്തിച്ചിരുന്നു.. ദര്‍ശനത്തില്‍,പുഞ്ചിരിയില്‍,സൗഹൃദത്തില്‍,സ്നേഹത്തില്‍ ജന്‍മാന്തരങ്ങളുടെ അനുരാഗം അലിഞ്ഞിരുന്നുവോഎന്ന്?...

---------എന്‍റെ കാലയളവില്‍ കലാലയത്തില്‍ പഠിച്ച നീതു എന്നൊരു കുട്ടിയുണ്ട് നീതു പുന്നക്കാട്ടില്‍ തോമസ്‌ കുമ്പനാട്ടുകാരി സമ്പന്ന;എന്‍റെ ഇല്ലായ്മയില്‍ കാന്‍റ്റ്റീന്‍പുട്ടടിക്കാന്‍ തുട്ടുതന്ന പാവം നീതു...
കോളേജില്‍ ചേര്‍ന്നകാലം മുതല്‍ പലപ്പോഴും ഞങ്ങള്‍ പരസ്പരം കാണുകയും കാഴ്ച് ഒരു ചെറുചിരിയില്‍ അവസാനിക്കുകയും ആയിരുന്നുപതിവ്..ഈ കമ്മലിന്‍റെ കഥ തുടങ്ങുന്നതുവരെ.
മുഖാമുഖം സ്ഥിതിചെയ്യുന്ന രണ്ടു നീളന്‍വരാന്തയുടെ ഇരുവശവുംമായിരുന്നു ഞങ്ങളുടെ ക്ലാസ്സ്‌മുറികള്‍ നടുവില്‍ കൈപന്തുകളി മുറ്റം അരികില്‍ കഥപറയുന്ന ഒരുഇലഞ്ഞി..വരാന്ത പിന്നിട്ടാല്‍ രണ്ടുനീളന്‍കല്പ്പടികള്‍ പ്രധാനവീഥിയിലേക്ക്.. അതവസാനിക്കുന്നത് സിംഹവായന്‍ കവാടത്തില്‍ അതുവരെ നിരയായി ഇരുവശവും കൂമ്പിയമൊട്ടുകള്‍ തൊട്ടുരുമ്മി വാകമരങ്ങള്‍;അവയുടെ തണലില്‍,പൂക്കള്‍കൊണ്ടു തീര്‍ത്ത ചുവപ്പുമെത്തയില്‍,ആ..ശാന്തതയില്‍..കുനിഞ്ഞു കിന്നരിക്കുന്ന എത്ര..പ്രണയഇണകള്‍,വമ്പിളക്കുന്ന കുമാരന്മാര്‍,പുസ്തകംപഠികുന്നവര്‍..അതിന്‍റെ ഓര്‍മ്മപേറുന്നവര്‍ ആ..വശൃത ഒരിക്കലും വിസ്മരിക്കാന്‍ തരമില്ല..

----------അന്നൊരു ദിവസം നീതുവും കൂട്ടുകാരികളും അതിലെ അധികംഉയരമില്ലാത്ത വാകചുവട്ടില്‍ കാരൃമായി എന്തോ തിരയുന്നു..
അത്രയുംനാളിന്‍റെ നിശബ്ദതയെ ഭേദിച്ചു ഞാന്‍ അടുത്തുചെന്നു; ജിജ്ഞാസയോട് കാരൃം തിരക്കി..
“എന്‍റെ കമ്മല്‍ ഇവിടെ എവിടെയോ വീണുപോയി”
നീതു തിരയുന്നതിനിടയില്‍ മുഖത്തു നോക്കാതെ പറഞ്ഞു..
നിനക്ക് എന്തിനാണു കമ്മല്‍?...അതില്ലാതെയും നീ സുന്ദരിയാണ്..നീതുപുന്നക്കാട്ടില്‍തോമസ്‌ നിന്‍റെ കാതുകളാണ് കമ്മലിനുഭംഗി!..
ഞാന്‍ മനസ്സില്‍പറഞ്ഞു.
ആ ഉദൃമത്തില്‍ ഞാനുംചേര്‍ന്നു തേടിഎടുക്കണം എന്ന അതീവആശയോടെ.....ഒടുവില്‍ വാകപുവ്ഒളിച്ചുവച്ച തിളക്കമാര്‍ന്ന ജിമിക്കികമ്മല്‍ കണ്ടുകിട്ടി!....കൈമാറുമ്പോള്‍ സന്തോഷത്തിന്‍റെ അശ്രുകണങ്ങള്‍ ആ ഉണ്ടകണ്ണുകളില്‍ ഉരുണ്ടുക്കൂടുന്നതു ഞാന്‍ അറിഞ്ഞു.
പിന്നീട് കലാലയ മതില്‍കെട്ടിനുള്ളില്‍,കാന്‍ടീനില്‍,ഏറെയും ചുവപ്പു വിരിച്ച വാകമരത്തിന്‍റെ ശാന്തതയില്‍; നല്ലസുഹൃത്തായി,പലപ്പോഴും സാന്തൃനപ്പെടുത്തി കുടെപിറക്കാത്തവളായി...കവിതകുറിച്ചും,കഥപറഞ്ഞും ഞങള്‍  ഇഴപിരിയാതെ ചിരകാലം.....  
മധുരം കിനിഞ്ഞ കലാലയജീവിതം കഴിയുമ്പോള്‍ അതേവാകമരച്ചുവട്ടില്‍ നിലത്തുവീണു ചിതറിയ വാകപ്പൂക്കളില്‍ ഒന്നെടുത്തുപിച്ചി....അലസമായി...ദീനതയോടെ,നിറകണ്ണുകളുമായി നീതു എന്നോടാരാഞ്ഞു..

“നമ്മുക്കു ജീവിതത്തിലും ഒന്നിച്ചുകൂടെ”?!!.........

----ഞാന്‍ ചെവികൊടുത്തില്ല കനല്‍കോരിയിട്ട നെഞ്ചുമായി വിതുമ്പല്‍ മറച്ചു നടന്നു നീങ്ങിയപ്പോള്‍ ഞാന്‍ ഉള്ളില്‍ പ്രതിവചിച്ചു..നിനക്കു നല്ലതെഭവിക്കു.. 
അത്രയും പവിത്രമാണ് നിന്നിലെ സ്നേഹം..
എന്‍റെ തുരുത്ത് ദൂരെയാണു സ്നേഹിതേ...
ക്ഷമിക്കുക വളരെദൂരെ...